Saturday, 29 October 2016

ഓമനത്തിങ്കൾക്കിടാവോ - കുറഞ്ചി, ആദി (താരാട്ട്)


ഓമനത്തിങ്കള്‍ക്കിടാവോ എന്ന കവിത താരാട്ടു പാട്ടിന്റെ രൂപത്തിൽ ഇരയിമ്മൻ തമ്പി രചിച്ചതാണ്  നീലാംബരി രാഗത്തിലാണ് ഈ കവിത ചെല്ലേണ്ടത് 


ഓമനത്തിങ്കള്‍ക്കിടാവോ- നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ- പരിപൂര്‍ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ
തുള്ളുമിളമാന്‍കിടാവോ - ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ - പരമേശ്വരിയേന്തും കിളിയോ
പാരിജാതത്തിന്‍ തളിരോ - എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാന്‍ - മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിക്കു വച്ചോരമൃതോ - കൂരിരുട്ടത്തു വച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും കേടു വരാതുള്ള മുത്തോ
ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ
സുക്തിയില്‍ കണ്ട പൊരുളോ - അതിസൂക്ഷ്മമാം വീണാരവമോ
വന്‍പിച്ച സന്തോഷവല്ലി - തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവിനിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ
കസ്തൂരി തന്‍റെ മണമോ - ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്‍ഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും തേടിവച്ചുള്ള ധനമോ
കണ്ണിനു നല്ല കണിയോ - മമ കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ
ലക്ഷ്മീഭഗവതി തന്‍റെ - തിരുനെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ - മുറ്റും ഭാഗ്യം വരുന്ന വഴിയോ

Tuesday, 25 October 2016

ഇവർക്ക് മുന്നിൽ നമ്മുടെ കണ്ണുകൾ തുറക്കൂ...






ഇത് വായിക്കുന്നതിനു മുൻപ് ഞാൻ അപ്പ്ലോട് ചെയ്യ്ത ചിത്രങ്ങൾ ഒന്ന് ശ്രദ്ധിക്കൂ.............!!! 

ഈ ചിത്രങ്ങളിൽ കരളലിപ്പിക്കുന്ന സ്റ്റാറ്റസുകളോടുകൂടി നിങ്ങൾ കണ്ടു മറന്നതായിരിക്കും........!!!!

അതു വായിച്ചതിനു ശേഷം ചിലർ  ലെക്ക് അല്ലേങ്കിൽ കമന്റ് അതും അല്ലേങ്കിൽ ഷേയർ എങ്കില്ലും ചെയ്യും. 

ഞാനും ഇതു തന്നെയാണ് ചെയ്യ്തത്...............!!!!!

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ 
ഫേയസ്ബുക്കിൽ ഇങ്ങനെയുള്ള ചിത്രങ്ങൾ മാത്രമായിരുന്നു ഞാൻ കണ്ടത്. വീണ്ടും ഞാൻ ആ ചിത്രങ്ങൾ ഷേയർ ചെയ്യ്തു. 

അപ്പോൾ ഞാൻ ആലോച്ചിച്ചു ഇങ്ങനെ ഷേയർ ചെയ്തതു കൊണ്ടോ ലെക്ക് ചെയ്തതു കൊണ്ടോ ഈ  വിശപ്പ് മാറുമോ?

എന്റെ സുഹ്യത്തുക്കളോടു എനിക്ക് പറയുവാനുള്ളത് ഇത്രമാത്രം..........!!!!!!!!!!

ഭൂമിയിൽ മനുഷ്യർക്ക് എന്തു കിട്ടിയാല്ലും എത്രത്തോളം കിട്ടിയാല്ലും ഒരിക്കല്ലും പറയില്ല മതിയെന്ന്...   

എന്നാൽ അവളുടെ വിശപ്പ് മാറിയാൽ അവന്റെ വയറുനിറഞ്ഞാൽ അവർ പറയും

............... എനിക്ക് മതി ..............

നമ്മൾ ഒരിക്കലും

*ഒരു നേരത്തേ ആഹരത്തിനുവേണ്ടി കൈ നീട്ടുന്നവരെ കാണാതെ പോകരുത്*


Thursday, 13 October 2016

എന്റെ കവിത

                         ഇന്നലെ പെയ്യ്ത മഴയിൽ  


ഇന്നലെ പെയ്യ്ത മഴയിൽ കണ്ടുഞ്ഞാൻ ആദ്യമായി 
നിറദീപമോ അതോ നീലമഞ്ഞോ 
                                                                 

നിറമാർന്ന പുഞ്ചിരി തഴുകുന്ന ചുണ്ടിലെ 
മധുരമായ് മാറുവാൻ മോഹമേറി 
മനസിലെ മായാത്ത സ്വപ്നമായി.....
                                                                   
ആരാരും അറിയാതെ ആദ്യമായ് സ്നേഹിച്ചു നീപോലും അറിയാതെ നിന്നെഞാൻ ചുംബിച്ചു 

ശലഭമോ നീ ശരത്കാലമോ.......
പുസ്തകത്താളിലെ പൊൻപീലിയോ 
മാനിന്റെ  മിഴിയുള്ള മാധുര്യമോ